പതിവായി ഒപ്പിട്ട് മുങ്ങുന്ന ഡോക്ടറെ ജനപ്രതിനിധികൾ തടഞ്ഞു.


 പതിവായി ഒപ്പിട്ട് മുങ്ങുന്ന ഡോക്ടറെ ജനപ്രതിനിധികൾ തടഞ്ഞു.

ഒറ്റപ്പാലം ഗവ.താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ഡോക്ടർ ഷിജിനാണ് പതിവായി ഒപ്പിട്ട് മുങ്ങി സ്വകാര്യ പ്രാക്ടീസ് നടത്തുന്നത്. 

പതിനൊന്നര കോടി രൂപ ചെലവിൽ സംസ്ഥാന സർക്കാരിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടക്കാനിരിക്കെ, അതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന മട്ടിൽ നിരുത്തരവാദപരമായി പെരുമാറുന്ന ഡോക്ടറാണ് ജനപ്രതിനിധികളുടെ അരിശമറിഞ്ഞത്. 


ചെയർപേഴ്സൺ കെ.ജാനകി ദേവിയുടെ നേതൃത്വത്തിൽ രാവിലെ 11ന് ജനപ്രതിനിധികൾ ഓഫീസിൽ എത്തിയപ്പോൾ കസേരയിൽ ഡോക്ടറില്ല. 11.30ന് എത്തിയ ഡോക്ടർ രജിസ്തറിൽ ഒപ്പിട്ട ശേഷം സ്വകാര്യ പ്രാക്ടീസിന് പോയി. പകൽ 3 മണിക്ക് നഗര സാരഥികൾ വീണ്ടും എത്തിയപ്പോൾ ഡോക്ടർ ഷിജിൻ കാറിൽ പുറത്തിറങ്ങി. ഇതു കണ്ടതോടെയാണ് നഗര സാരഥികൾ ഡോക്ടറുടെ വാഹനം തടഞ്ഞത്. ഒരു മണിക്കൂറോളം ഡോക്ടർ ഉപരോധത്തിലായി.


രാവിലെ 10 മുതൽ വൈകീട്ട് 5 വരെ സൂപ്രണ്ട് ഓഫീസിൽ ഉണ്ടാകണം എന്നാണ് ചട്ടം. എന്നാൽ ഹോസ്പിറ്റലിന്റെ ഭരണപരമായ ഒരു കാര്യങ്ങളിലും ഇദ്ദേഹം ഇടപെടുന്നില്ലെന്നും ജോലി സമയത്ത് ആശുപത്രിയിൽ ഉണ്ടാവുന്നില്ലെന്നും പരാതി നിലനിന്നിരുന്നു. വിഷയത്തിൽ ഇടപെട്ട ഡി.എം.ഒ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയതോടെയാണ് ഉപരോധം അവസാനിച്ചത്. ചെയർ പേഴ്സൺ കെ.ജാനകി ദേവി, വൈസ് ചെയർമാൻ കെ.രാജേഷ് തുടങ്ങിയവർ ജില്ലാ മെഡിക്കൽ ഓഫീസറുമായി സംസാരിച്ചു. 

ഇങ്ങനെയുള്ള ഡോക്ടർമാരാണെങ്കിൽ കോടികൾ ചെലവിട്ട് കെട്ടിടം നിർമ്മിച്ചിട്ടെന്തു കാര്യം എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

Post a Comment

Previous Post Next Post