പൊന്നാനി:തെരഞ്ഞെടുപ്പ് ദിനത്തില്‍ പുതുപൊന്നാനിയില്‍ ബസ് യാത്രക്കാരനെ മർദിച്ച കേസിൽ നാല് പ്രതികൾ അറസ്റ്റിൽ.പുതു പൊന്നാനി സ്വദേശികളും സഹോദരങ്ങളുമായ കെപിഎല്‍ പാലക്ക വളപ്പിൽ കുഞ്ഞൻ ബാവയുടെ മക്കളായ ഷാജിർ (29) ഷാഫി (30)എടപ്പാൾ പെരുമ്പറമ്പ് സ്വദേശി പള്ളിയാലിൽ അമീർ (30)കടവനാട് അഞ്ചാം പാലം സ്വദേശി മാനാത്ത് പറമ്പിൽ ഷഫീർ (31) എന്നിവരെയാണ് പൊന്നാനി ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.തിരഞ്ഞെടുപ്പ് ദിനത്തിലാണ് പൊന്നാനിയില്‍ വച്ച് പൊന്നാനി സ്വദേശിയായ താരീക്കനാകത്ത് താരിക്ക് അൻവറിനെ ബസിൽ നിന്ന് പിടിച്ചിറക്കി നാല് പേര്‍ സംഘം ചേർന്ന് മർദ്ധിച്ചത്.കല്ല് കൊണ്ട് ഇടിച്ച് ഗുരുതമായി പരിക്കേല്‍പിക്കുകയും ചെയ്തതായി പരാതിയുണ്ട്.സംഭവത്തില്‍ പൊന്നാനി പോലീസിന് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.എസ്‌ഐ ബിബിൻ സിവി,ആന്റോ ഫ്രാൻസിസ്,പ്രൊബേഷൻ എസ്‌ഐ മഹേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുധീഷ്, എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.പൂര്‍വ്വവൈരാഗ്യമാണ് അഖ്രമത്തിന് പിന്നിലെന്നാണ് നിഗമനം.പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ പൊന്നാനി സബ്ജയിലിലെക്ക് റിമാൻഡ് ചെയ്തു.
പൊന്നാനി:തെരഞ്ഞെടുപ്പ് ദിനത്തില്‍ പുതുപൊന്നാനിയില്‍ ബസ് യാത്രക്കാരനെ മർദിച്ച കേസിൽ നാല് പ്രതികൾ അറസ്റ്റിൽ.പുതു പൊന്നാനി സ്വദേശികളും സഹോദരങ്ങളുമായ കെപിഎല്‍ പാലക്ക വളപ്പിൽ കുഞ്ഞൻ ബാവയുടെ മക്കളായ ഷാജിർ (29) ഷാഫി (30)എടപ്പാൾ പെരുമ്പറമ്പ് സ്വദേശി പള്ളിയാലിൽ അമീർ (30)കടവനാട് അഞ്ചാം പാലം സ്വദേശി മാനാത്ത് പറമ്പിൽ ഷഫീർ (31) എന്നിവരെയാണ് പൊന്നാനി ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.തിരഞ്ഞെടുപ്പ് ദിനത്തിലാണ് പൊന്നാനിയില്‍ വച്ച് പൊന്നാനി സ്വദേശിയായ താരീക്കനാകത്ത് താരിക്ക് അൻവറിനെ ബസിൽ നിന്ന് പിടിച്ചിറക്കി നാല് പേര്‍ സംഘം ചേർന്ന് മർദ്ധിച്ചത്.കല്ല് കൊണ്ട് ഇടിച്ച് ഗുരുതമായി പരിക്കേല്‍പിക്കുകയും ചെയ്തതായി പരാതിയുണ്ട്.സംഭവത്തില്‍ പൊന്നാനി പോലീസിന് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.എസ്‌ഐ ബിബിൻ സിവി,ആന്റോ ഫ്രാൻസിസ്,പ്രൊബേഷൻ എസ്‌ഐ മഹേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുധീഷ്, എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.പൂര്‍വ്വവൈരാഗ്യമാണ് അഖ്രമത്തിന് പിന്നിലെന്നാണ് നിഗമനം.പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ പൊന്നാനി സബ്ജയിലിലെക്ക് റിമാൻഡ് ചെയ്തു.



