ഐപിഎല്‍ കിരീടം 'തൂക്കി' റോയല്‍ ചലഞ്ചേഴ്‌സ്


 അഹമ്മദാബാദ്: ഐപിഎല്‍ കലാശപ്പോരില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം സ്വന്തമാക്കി ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്. ഗുജറാത്ത് ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം ആര്‍സിബി അനായാസം മറികടന്നു. 18 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി വിജലക്ഷ്യം (161) മറികടന്നു. വിരാട് കോഹ് ലിയുടെ കരുത്തുന്ന ഇന്നിങ്‌സാണ് ബംഗളൂരുവിന് നിര്‍ണായകമായത്. 42 പന്തില്‍ 75 റണ്‍സെടുത്ത കോഹ് ലി തന്നെ ബംഗളൂരുവിന്റെ ടോപ് സ്‌കോറര്‍.മറുപടി ബാറ്റിങ്ങില്‍ വെങ്കടേഷ് അയ്യരും(16 പന്തില്‍ 32) കോഹ് ലിയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 4.3 ഓവറില്‍ 62 റണ്‍സ് ടീം കടന്നു. അയ്യരെ പുറത്താക്കി മുഹമ്മദ് സിറാജാണ് ഗുജറാത്തിന് ബ്രേക്ക് ത്രു നല്‍കിയത്. പിന്നീടെത്തിയ പടിക്കല്‍(1), ക്രുണാല്‍ പാണ്ഡ്യ(1) എന്നിവര്‍ക്ക് തിളങ്ങാനായില്ല.


13 പന്തില്‍ 15 റണ്‍സ് നേടി പട്ടീദാര്‍ കോഹ് ലിക്ക് പിന്തുണയേകിയെങ്കിലും റാഷിദ് ഖാന്റെ പന്തില്‍ പുറത്തായി. പീന്നീട് 17 പന്തില്‍ 24 റണ്‍സെടുത്ത ടിം ഡേവിഡ് സ്‌കോര്‍ വേഗം ചലിപ്പിച്ചു. പിന്നീടെത്തിയ ജിതേഷ് ശര്‍മ്മ(11)യും കോഹ് ലിയും ചേര്‍ന്നാണ് ബംഗളൂരുവിന് വിജയം ഒരുക്കിയത്.നേരത്തെ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് 155 റണ്‍സ് സ്‌കോര്‍ ചെയ്തത്. 37 പന്തില്‍ 50 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന്റെ തുടക്കം മോശമായിരുന്നു. പവര്‍പ്ലേയില്‍ 45 റണ്‍സെടുക്കുന്നതിനിടെ ഗുജറാത്തിന് രണ്ടു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (എട്ടു പന്തില്‍ 10), സായ് സുദര്‍ശന്‍ (12 പന്തില്‍ 12), നിഷാന്ത് സിദ്ദു (18 പന്തില്‍ 20), ജോസ് ബട്‌ലര്‍ (23 പന്തില്‍ 19) എന്നിവര്‍ പുറത്തായതോടെ 12.1 ഓവറില്‍ 73 റണ്‍സ് എന്ന നിലയിലായി.


വാഷിങ് ടണ്‍ സുന്ദര്‍ അര്‍ധ സെഞ്ച്വറിയോടെ പൊരുതി കളിച്ചെങ്കിലും 6 പന്തില്‍ നിന്ന് 15 റണ്‍സ് നേടിയ അര്‍ഷദ് ഖാന്‍ അല്ലാതെ മറ്റാര്‍ക്കും നല്ല ഇന്നിങ്‌സ് കാഴ്ചവെക്കാനായില്ല. തെവാത്തിയ(7),ഹോള്‍ഡര്‍(7), റാഷിദ് ഖാന്‍(7), റബാഡ(3) എന്നിങ്ങനെ വിക്കറ്റുകള്‍ വീണു.

Post a Comment

Previous Post Next Post