റോം: ക്രൈസ്തവസഭാ ചരിത്രത്തിലെ ആദ്യത്തെ സാർവത്രിക സൂനഹദോസി ന്റെ 1700-ാമതു വാർഷികത്തിന് ഇന്ന് തുർ ക്കിയിലെ ഇസ്നിക്ക് (പുരാതന നിഖ്യ) പ ട്ടണത്തിൽ തുടക്കം. എഡി 325ൽ അന്നൊ രു ക്രൈസ്തവരാജ്യമായിരുന്ന ഏഷ്യാ മൈനറിലെ (ഇന്നത്തെ തുർക്കി) നിഖ്യാ യിൽ കോൺസ്റ്റൻ്റെൻ ചക്രവർത്തിയാ ണ് സുനഹദോസ് വിളിച്ചുകൂട്ടിയത്.
ഏതാണ്ട് 318 മെത്രാന്മാർ വിവിധ പ്രദേശ ങ്ങളിൽ നിന്നായി ആ സഭാ സമ്മേളനത്തി ൽ പങ്കെടുക്കുകയുണ്ടായി. “പേർഷ്യയു ടെയും ഇന്ത്യയുടെയും മാർ യോഹന്നാ നും” സൂനഹദോസിൻ്റെ പ്രമാണരേഖയി ൽ ഒപ്പുവച്ചിട്ടുണ്ട്. മെത്രാന്മാർക്ക് എത്തി ച്ചേരുന്നതിനുള്ള സൗകര്യത്തിനുവേണ്ടി യാണ് നിഖ്യാപട്ടണം വേദിയായി തെര ഞ്ഞെടുത്തത്. രണ്ടാം നിഖ്യാസുനഹദോ സ് ഏഥൻസിലെ ഐറീൻ ചക്രവർത്തി യാണു വിളിച്ചു ചേർത്തത്. എഡി 787ൽ.
ക്രൈസ്‌തവസഭയുടെ അടിസ്ഥാന വിശ്വാ സപ്രമാണം നിർവചിച്ചു ക്രമപ്പെടുത്തിയ ത് ഒന്നാം നിഖ്യാ സുനഹദോസിലാണ്. ഈശോമിശിഹാ സാധിച്ച രക്ഷ, പരിശുദ്ധ ത്രിത്വം, ക്രൈസ്‌തവരുടെ വിശ്വാസൈ ക്യം, ഏക മാമ്മോദീസ മുതലായവ നിർവ ചിച്ച ഈ സുനഹദോസ് ക്രമപ്പെടുത്തിയ വിശ്വാസപ്രമാണം 381ലെ കോൺസ്റ്റാന്റി നോപ്പിൾ സൂനഹദോസിൽ വീണ്ടും കൂല ങ്കഷമായി ചർച്ചചെയ്യപ്പെടുകയും തലമുറ കളായി ഇന്നും ക്രൈസ്‌തവർ ഏറ്റുപറയു കയും ചെയ്യുന്നു.
എല്ലാ ക്രൈസ്തവ സഭാവിഭാഗങ്ങളും അംഗീകരിക്കുന്ന ആദ്യത്തെ ഏഴു സാർവ ത്രിക സൂനഹദോസുകളിൽ ഇവയാണ് ഏറ്റവും പ്രധാനപ്പെട്ടവ. സഭാ ചരിത്രത്തി ൽ ഇതുവരെ 21 സാർവത്രിക സൂനഹദോ സുകളാണ് നടന്നിട്ടുള്ളത്. അവസാന ത്തേതാണ് രണ്ടാം വത്തിക്കാൻ സുനഹ ល (1962-65).
കഴിഞ്ഞ ഒരു വർഷമായി നിഖ്യാ സൂനഹ ദോസിന്റെ 17-ാം ശതാബ്ദി ആഘോഷങ്ങ ൾ നടന്നുവരികയാണ്. വിവിധ യൂറോപ്യ ൻ, അമേരിക്കൻ സർവകലാശാലകളിൽ സിമ്പോസിയങ്ങളും എക്യുമെനിക്കൽ കു ട്ടായ്മകളും നടന്നു.
കത്തോലിക്കാ സഭ ജൂബിലിവർഷമായി ആചരിക്കുന്ന 2025ൽ എല്ലാ ക്രൈസ്തവ സഭകളും ഒരേ തീയതിയിൽ ഉയിർപ്പുതിരു നാളും ആഘോഷിക്കുകയുണ്ടായി. പ്ര ത്യാശയുടെ ജൂബിലി എന്നു ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ചതിൻ്റെ വെളിച്ചത്തിൽ നിഖ്യായിലേക്ക് പ്രത്യാശയുടെ തീർഥാട കനായി എത്താൻ അദ്ദേഹം ആഗ്രഹിച്ചി രുന്നു.
ലെയോ പാപ്പായും ഈ ആഗ്രഹം പങ്കുവ ച്ചിട്ടുണ്ട്. കോൺസ്റ്റാൻ്റിനോപ്പിളിലെ എ ക്യുമെനിക്കൽ പാത്രിയർക്കീസ് ബർത്ത ലോമ്യോ ഒന്നാമനും മാർപാപ്പയോടൊപ്പം ഈ ആഘോഷത്തിനായി ഒന്നിച്ചുവരാൻ തല്പരനാണ്.