തൃശൂർ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച രണ്ടുപേരെയും മോഷ്ടിച്ച ഫോൺ വാങ്ങിയ കടയുടമയെയും ടെമ്പിൾ പൊലീസ് അറസ്റ്റുചെയ്‌തു. മോഷണം നടത്തിയ തളിക്കുളം വടക്കേഭാഗം കൈതിക്കൽ കല്ലിങ്കൽ ബതീഷ് (36), ഇരിങ്ങാലക്കുട കരുവന്നൂർ ബംഗ്ലാവ് വെള്ളാനി വീട്ടിൽ മണികണ്ഠൻ (48) എന്നിവരും മോഷണമുതൽ വാങ്ങിയ കേസിൽ ചാവക്കാട്ടെ കടയുടമ ബ്ലാങ്ങാട് കുറ്റിക്കാട്ടിൽ വീട്ടിൽ ഹുസൈനെയുമാണ് (43) അറസ്റ്റുചെയ്‌തത്. തമിഴ്നാട്ടിൽ താമസിക്കുന്ന നോർത്ത് പറവൂർ സ്വദേശിനി ജിനി, ബസ് സ്റ്റാൻഡിൽ ചാർജ് ചെയ്യാനായി വെച്ചിരുന്ന വിലകൂടിയ ഐ ഫോണാണ് തിങ്കളാഴ്‌ച മോഷ്‌ടിച്ചത്. ബസ് സ്റ്റാൻഡിലെ സിസിടിവി പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. 60000 രൂപയിലേറെ വിലമതിക്കുന്ന ഐ ഫോൺ ചാവക്കാട്ടെ മൊബൈൽ കടയിൽ 2000 രൂപക്കാണ് പ്രതികൾ വിറ്റതെന്ന് പൊലീസ് പറഞ്ഞു.
60000 രൂപയുടെ ഐ ഫോൺ മോഷ്ടിച്ച് 2000 രൂപക്ക് വിറ്റു, കള്ളന്മാരും ഫോൺ വാങ്ങിയ കടയുടമയും അറസ്റ്റിൽ
byWELL NEWS
•
0