ജോലിക്ക് നിൽക്കുന്ന വീട്ടിൽ നിന്നും 9 ¾ പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു.


 ജോലിക്ക് നിൽക്കുന്ന വീട്ടിൽ നിന്നും 9 ¾ പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു.

ആളൂർ : പ്രതി 02.09.2025 തിയ്യതി 23.00മണിക്കും, 15.09.2025 തിയ്യതി 6.30 മണിക്കും ഇടയിലുള്ള സമയം ആളൂർ കടുപ്പശ്ശേരി കച്ചേരിപ്പടി സ്വദേശി തവളക്കുളങ്ങര വീട്ടിൽ നിധിൽ (41) എന്നയാളുടെ വീട്ടിലെ അലമാരയിലെ ലോക്കറിൽ നിന്നും 9.75 പവൻ സ്വർണ്ണം മോഷണം ചെയ്ത് കൊണ്ട് പോയ സംഭവത്തിന് പ്രതിയായ

 കടുപ്പശ്ശേരി സ്വദേശി കിഴുവാട്ടിൽ വീട്ടിൽ അജിത (54) എന്നയാളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.

പരാതിക്കാരന്റെ അമ്മ അസുഖം മൂലം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയ സമയത്ത് വീട്ടു ജോലികൾ ചെയ്യാനായി അജിതയെ നിയോഗിച്ചിരുന്നു. അജിത വീട്ടിൽ ജോലി ചെയ്തിരുന്ന സമയത്താണ് താക്കോൽ എടുത്ത് ലോക്കർ തുറന്ന് സ്വർണ്ണം മോഷ്ടിച്ചത്. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ ആളൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച.ഒ ബി.ഷാജിമോൻ, എസ്.ഐ കെ.പി.ജോർജ്ജ്, ജി.എസ്.ഐ ടി.ജെയ്സൺ, ജി.എ.എസ്.ഐ മിനിമോൾ, സി.പി.ഒ മാരായ കെ.എസ്.സിനേഷ്, കെ.എസ്. സനില എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.



Post a Comment

Previous Post Next Post