പോലീസിനെവെട്ടിച്ച്ഒളിവിൽകഴിയുകയായിരുന്നഗുണ്ടജുബൈറിനെചാലിശ്ശേരി പോലീസ്അതിസാഹസികമായിപോലീസ്
പിടികൂടി.ചാലിശ്ശേരിസ്റ്റേഷനിൽ വിവിധ കേസുകളിൽഉൾപ്പെട്ട തൃത്താല തിരുമിറ്റക്കോട്ഇരുമ്പകശ്ശേരി സ്വദേശി പള്ളത്ത് വീട്ടിൽജുബൈർ (26) ആണ് പിടിയിലായത്.കഴിഞ്ഞ മൂന്ന് മാസത്തിലേറെയായിപോലീസിന്റെ കണ്ണ് വെട്ടിച്ച്സംസ്ഥാനത്തിനകത്തും പുറത്തുമായികൂട്ടുപ്രതിയായ ആറങ്ങോട്ടുകരസ്വദേശി രാജേഷിനൊപ്പം ഒളിവിൽകഴിഞ്ഞ് വരികയായിരുന്നു ജുബൈർ.ഒരു മാസം മുൻപ് തമിഴ്‌നാട്ടിലെ
ഗുണ്ടൽപ്പേട്ട് വച്ച് പോലീസ് വിരിച്ച
വലയിൽ വീണ ജുബൈർ സ്ഥലത്ത്
നിന്ന് പോലീസിനെ കബളിപ്പിച്ച് വണ്ടി
ഉപേക്ഷിച്ച ശേഷം ബാംഗ്ലൂരിലേക്ക്
കടന്നു കളഞ്ഞു. പോലീസിന്റെ പഴുതടച്ച
അന്വേഷണത്തിൽ ഒളിവിൽ കഴിഞ്ഞ
സ്ഥലങ്ങൾ ഒന്നൊന്നായി തിരിച്ചറിഞ്ഞ
പോലീസ് ഇവരെ പിൻതുടർന്ന്
വരികയായിരുന്നു. ഇതിനിടെ ചൊവ്വാഴ്ച
ജുബൈറുംരാജേഷുംതിരികെനാട്ടിലെത്തുന്ന രഹസ്യവിവരംപോലീസിന്ലഭിക്കുകയും പോലീസ്ചെർപ്പുളശ്ശേരിയിലെ പേങ്ങാട്ടിരി എന്നസ്ഥലത്ത് വച്ച് ഇവരെ
പിടികൂടുകയുമായിരുന്നു.ഇതിനിടെജുബൈർസ്ഥലത്ത്നി ന്ന് രക്ഷപ്പെടാൻ
ശ്രമിക്കുകയായിരുന്നു. പോലീസ്പിടിയിൽ നിന്ന് ഓടി സമീപത്തെ മതിൽചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെവീണ് ജുബൈറിൻ്റെ കാലിന് പരിക്കേറ്റു.
തുടർന്ന്ജുബൈറിനെപോലീസ്ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചാലിശ്ശേരി പോലീസ് സ്‌റ്റേഷനിലെനിരവധി കേസുകളിൽ പ്രതിയാണ്ജുബൈർ. വിവിധ കേസുകളിലെ
പ്രതിയായജുബൈറിനെതിരെ കാപ്പവകുപ്പ് നിലവിലുള്ളപ്പോൾ തന്നെചാലിശ്ശേരി പോലീസ് സ്റ്റേഷൻപരിധിയിൽ നടന്ന വധശ്രമകേസിലുംജുബൈർപ്രതിയായിരുന്നു. സഹോദരൻജുനൈദിനെതിരെയും വിവിധകേസുകളിൽ ഉൾപ്പെട്ടതിനാൽ
ചാലിശ്ശേരിപോലീസ്കാപ്പയിൽഉൾപ്പെടുത്തിയിരുന്നു. പാലക്കാട്ജില്ലാപോലീസ് മോധാവിഅജിത്ത്കുമാർ ഐ പി എസിന്റെ
നിർദ്ദേശപ്രകാരം ഷെർണ്ണൂർ ഡി വൈ
എസ്പിമനോജ്കുമാറിന്റെനേതൃത്വത്തിൽ ചാലിശ്ശേരിഎസ്. എച്ച്. ഒ. മഹേന്ദ്രസിംഹൻ, എസ് ഐ ശ്രീലാൽ, ഡി വൈ എസ് പി സ്വാകാഡ്അംഗങ്ങളായ എ എസ് ഐ അബ്ദുൾറഷീദ്, എസ് സി പി ഒ സജീത്ത്, മറ്റു പോലീസ്ഉദ്യോഗസ്ഥരായ റിയാസ്, നൗഷാദ്ഖാൻ, ഷൻഫീർ, രാജേഷ്, മിജേഷ്,രഞ്ജിത്ത് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.



