അഴീക്കോട് : തൃശ്ശൂർ റൂറൽ കോസ്റ്റൽ പൊലീസിന്റെ മിന്നൽ വേഗത്തിലുള്ള ഇടപെടൽ കടലിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട മത്സ്യത്തൊഴിലാളിയുടെ ജീവൻ രക്ഷിച്ചു. അഴീക്കോട് തീരത്ത് നിന്നും ഉൾക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കെയാണ് മാലിക് ദിനാർ എന്ന വള്ളത്തിലെ തൊഴിലാളിയായ ബാബുവിനാണ് (പള്ളത്ത് പേ ബസാർ) ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് വള്ളത്തിലുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് കുതിച്ചെത്തിയ അഴീക്കോട് കോസ്റ്റൽ പൊലീസ് ഇവരെ സുരക്ഷിതമായി കരയിലെത്തിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അഴീക്കോട് അഴിമുഖത്ത് നിന്നും ഏതാനും നോട്ടിക്കൽ മൈൽ അകലെ മാലിക് ദിനാർ വള്ളത്തിൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ബാബുവിന് നെഞ്ചുവേദനയും ശ്വാസതടസ്സവുമുണ്ടായത്.
അഴീക്കോട് : തൃശ്ശൂർ റൂറൽ കോസ്റ്റൽ പൊലീസിന്റെ മിന്നൽ വേഗത്തിലുള്ള ഇടപെടൽ കടലിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട മത്സ്യത്തൊഴിലാളിയുടെ ജീവൻ രക്ഷിച്ചു. അഴീക്കോട് തീരത്ത് നിന്നും ഉൾക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കെയാണ് മാലിക് ദിനാർ എന്ന വള്ളത്തിലെ തൊഴിലാളിയായ ബാബുവിനാണ് (പള്ളത്ത് പേ ബസാർ) ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് വള്ളത്തിലുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് കുതിച്ചെത്തിയ അഴീക്കോട് കോസ്റ്റൽ പൊലീസ് ഇവരെ സുരക്ഷിതമായി കരയിലെത്തിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അഴീക്കോട് അഴിമുഖത്ത് നിന്നും ഏതാനും നോട്ടിക്കൽ മൈൽ അകലെ മാലിക് ദിനാർ വള്ളത്തിൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ബാബുവിന് നെഞ്ചുവേദനയും ശ്വാസതടസ്സവുമുണ്ടായത്.


