പുന്നയൂർക്കുളത്ത് തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ വിവിധ സ്ഥലങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 27 പേർക്കെതിരെ കേസ്, 16 പേരെ അറസ്റ്റു ചെയ്തു. 6 പേർ റിമാൻഡിൽ. കിഴക്കേ ചെറായിയിൽ എൽഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടെ ക്ലബിനു മുന്നിൽ ഗുണ്ട് പൊട്ടിച്ചതിനെ തുടർന്നുണ്ടായ അക്രമത്തിൽ 10 പേർക്ക് പരുക്കേറ്റ കേസിൽ സിപിഎം പ്രവർത്തകരായ കിഴക്കേ ചെറായി വടക്കത്ത് യൂനസ് (46), തച്ചിയിൽ രാഹുൽ (24), ഷാരോൺ (19), ബിജെപി പ്രവർത്തകരായ കുറ്റികാട്ടിൽ രഞ്ജിത്ത് (29), സൂരജ് (43), കൊളത്തേരി ധനീഷ് (35) എന്നിവരെ വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതി റിമാൻഡ് ചെയ്തു. സംഭവത്തിൽ ഇരു വിഭാഗങ്ങളിൽ നിന്നുമായി 17 പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
ആഹ്ലാദപ്രകടനവുമായി വന്ന യുഡിഎഫ് സ്ഥാനാർഥിയുടെ വാഹനത്തിൻ്റെ ചില്ല് എറിഞ്ഞു തകർത്ത കേസിലും, യുഡിഎഫ് സ്ഥാനനാർഥിയുടെ ആഹ്ളാദ പ്രകടനത്തിനിടെ സിപിഎം അനുഭാവികളുടെ മാവിൻചുവട് ചെന്താര ക്ലബിൻ്റെ ജനൽ ചില്ല് എറിഞ്ഞു പൊട്ടിച്ചെന്ന കേസിലും 5 പേരെ വീതം അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.


